അരുണാചൽ പ്രദേശ് അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിർമിക്കുന്നുവെന്ന് ആരോപണം



ന്യൂഡൽഹി കിഴക്കൻ ലഡാക്കിലെ രൂക്ഷമായ ഏറ്റുമുട്ടലിനു പിന്നാലെ അരുണാചൽ പ്രദേശ് അതിര്‍ത്തിയില്‍ ചൈന പുതിയ ഗ്രാമം നിര്‍മിക്കുന്നതായി ആരോപണം. ‌അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദിക്കരയിലെ‌  അതിര്‍ത്തിയില്‍ ​ഗ്രാമം നിര്‍മിക്കുന്നതായി എന്‍ഡി ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്ലാനറ്റ്‌ ലാബ്‌സ്‌ ഐഎൻസി എടുത്ത ഉപ​ഗ്രഹചിത്രവും പുറത്തുവിട്ടിട്ടുണ്ട്.  പതിറ്റാണ്ടുകളായി ഇന്ത്യ ചൈന തമ്മിൽ അതിർത്തി തർക്കം നിലനില്ക്കുന്ന മേഖലയാണിത്‌.  ഒരു വർഷത്തിനിടെയാണ്‌ നിർമാണം നടന്നതെന്ന് കരുതുന്നു. അതിർത്തി മേഖലകളിൽ ചൈന നിർമാണം നടത്തുന്നത്‌‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. Read on deshabhimani.com

Related News