ബിജെപി കൊൽക്കത്ത സെക്രട്ടറിയറ്റ് മാർച്ച് അക്രമാസക്തം
കൊൽക്കത്ത തൃണമൂൽ മന്ത്രിമാരുടെയും നേതാക്കളുടെയും അഴിമതിക്കെതിരെ ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് അക്രമാസക്തമായി. പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കൊൽക്കത്ത, ഹൗറ എന്നിവിടങ്ങളിൽനിന്ന് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ ബിജെപി പ്രവർത്തകർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. പൊലീസിനുനേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾ തീയിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് സുഖാന്ത മജുംദാർ, പ്രതിപക്ഷ നേതാവ് സുഖേന്ദു അധികാരി എന്നിവരുൾപ്പെടെ നിരവധി നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. Read on deshabhimani.com