അധ്യാപികയെ പീഡിപ്പിച്ചു; എറണാകുളത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റിമാൻഡിൽ

രഞ്ജിത് രാജൻ ( ചുവന്ന വൃത്തത്തിൽ) ഷാഫി പറമ്പിലിനും കെ സുധാകരനുമൊപ്പം


മുളന്തുരുത്തി > ജോലി സ്ഥിരപ്പെടുത്താമെന്ന്‌ വാഗ്‌ദാനം ചെയ്‌ത് അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചശേഷം  ഭീഷണിപ്പെടുത്തി പണവും സ്വർണവും ഫോണും കവർന്ന കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം പ്രസിഡന്റ്‌ മുളന്തുരുത്തി പെരുമ്പിള്ളി രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത് രാജനെ (37)യാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുളന്തുരുത്തി പഞ്ചായത്തിലെ 13-ാംവാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു രഞ്ജിത്. ഇയാൾ അധ്യാപികയുടെ നഗ്നഫോട്ടോകൾ എടുക്കുകയും അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലു വർഷത്തോളമായി പണം വാങ്ങുകയുമായിരുന്നു. യുവതിയിൽനിന്ന് സ്വർണവും മൊബൈൽ ഫോണും ഇയാൾ കൈക്കലാക്കിയതായും പൊലീസ്‌ പറഞ്ഞു. ശല്യം സഹിക്കവയ്യാതായതോടെയാണ്‌ യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. Read on deshabhimani.com

Related News