24 April Wednesday
നഗ്‌നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽഫോണും കവർന്നു

അധ്യാപികയെ പീഡിപ്പിച്ചു; എറണാകുളത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റിമാൻഡിൽ

സ്വന്തം ലേഖകൻUpdated: Wednesday Aug 3, 2022

രഞ്ജിത് രാജൻ ( ചുവന്ന വൃത്തത്തിൽ) ഷാഫി പറമ്പിലിനും കെ സുധാകരനുമൊപ്പം

മുളന്തുരുത്തി > ജോലി സ്ഥിരപ്പെടുത്താമെന്ന്‌ വാഗ്‌ദാനം ചെയ്‌ത് അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചശേഷം  ഭീഷണിപ്പെടുത്തി പണവും സ്വർണവും ഫോണും കവർന്ന കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം പ്രസിഡന്റ്‌ മുളന്തുരുത്തി പെരുമ്പിള്ളി രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത് രാജനെ (37)യാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്.

എൽദോസ്‌ കുന്നപ്പിള്ളിക്കും കെ ബാബുവിനുമൊപ്പം രഞ്‌ജിത്‌ രാജൻ

എൽദോസ്‌ കുന്നപ്പിള്ളിക്കും കെ ബാബുവിനുമൊപ്പം രഞ്‌ജിത്‌ രാജൻ

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുളന്തുരുത്തി പഞ്ചായത്തിലെ 13-ാംവാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു രഞ്ജിത്. ഇയാൾ അധ്യാപികയുടെ നഗ്നഫോട്ടോകൾ എടുക്കുകയും അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലു വർഷത്തോളമായി പണം വാങ്ങുകയുമായിരുന്നു. യുവതിയിൽനിന്ന് സ്വർണവും മൊബൈൽ ഫോണും ഇയാൾ കൈക്കലാക്കിയതായും പൊലീസ്‌ പറഞ്ഞു. ശല്യം സഹിക്കവയ്യാതായതോടെയാണ്‌ യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top