10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ
കൽപ്പറ്റ മാവോയിസ്‌റ്റ് നേതാക്കളായ ജയണ്ണ, സുന്ദരി എന്നിവരുടെ വിവരങ്ങൾ കൈമാറുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. തൊണ്ടർനാട്ടിൽ പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ വെള്ളമുണ്ട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലും നിലമ്പൂരിൽ ആയുധ പരിശീലന ക്യാമ്പ് നടത്തിയതിലും എൻഐഎ കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് വിവരം കൈമാറുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചത്. നേരത്തെ ഇത് രണ്ടുലക്ഷമായിരുന്നു. പാരിതോഷികം പ്രഖ്യാപിച്ച വിവരമുള്ള പോസ്‌റ്ററുകൾ വയനാട്ടിലെങ്ങും പതിപ്പിച്ചിട്ടുണ്ട്. ഗീത, സിന്ധു തുടങ്ങിയ പേരുകളിൽകൂടി അറിയപ്പെടുന്ന സുന്ദരി കർണാടക ബൽത്തങ്ങാടിയിലും മഹേഷ്, ജോൺ, മാരപ്പ എന്നീ പേര് കൂടിയുള്ള ജയണ്ണ കർണാടക റായ്‌ച്ചൂർ സ്വദേശിയുമാണ്. Read on deshabhimani.com