ബിഎസ്‌എൻഎൽ ജീവനക്കാർ ഉപവസിച്ചു
കോഴിക്കോട് ബിഎസ്എൻഎൽ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഐക്യവേദിയായ എയുഎബി നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസർമാരും ജീവനക്കാരും ഉപവാസ സമരം നടത്തി. ബിഎസ്എൻഎൽ 4 ജി സേവനം ആരംഭിക്കുക, ഒപ്റ്റിക്കൽ ഫൈബറും ടവറുകളും വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാർ നൽകാനുള്ള 39,000 കോടി ഉടൻ അനുവദിക്കുക, ശമ്പള, - പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കോഴിക്കോട് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷും കൽപ്പറ്റയിൽ എൻഎഫ്പിഇ സെക്രട്ടറി ഒ കെ മനോഹരനും ഉദ്ഘാടനം ചെയ്തു. നൗഷാദ് പൊയിലിൽ അധ്യക്ഷനായി. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എം വിജയകുമാർ, കെ സുധീർ, വി ഭാഗ്യലക്ഷ്മി, ഇ രാജു, വി ദിനേശൻ, കെ വി ജയരാജൻ, സമൽ പ്രസാദ്, അബു റസ്സൽ, എ പുരുഷോത്തമൻ, രവീന്ദ്രൻ കൽപ്പറ്റ എന്നിവർ സംസാരിച്ചു. കെ ശ്രീനിവാസൻ സ്വാഗതവും പി പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com