ആശ്ലേഷമില്ലാതെ പെരുന്നാളാഘോഷം
അന്തിക്കാട് കോവിഡ് മാനദണ്ഡങ്ങൾ കണിശമായി പാലിച്ച് പെരുനാൾ ദിനത്തിൽ വിശ്വാസികൾ മസ്ജിദുകളിലെത്തി. പുതിയ വസ്ത്രങ്ങളണിഞ്ഞും സുഗന്ധദ്രവ്യങ്ങൾ പൂശിയും ആഹ്ലാദഭരിതരായാണ് വിശ്വാസികളെത്തിയത്. 40 പേരാണ് പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കുമായി മസ്ജിജിദുകളിൽ പ്രവേശിച്ചത്. ഓരോരുത്തരെയും താപനില പരിശോധനക്കുശേഷം സാനിറ്റൈസ് ചെയ്താണ് പ്രവേശിപ്പിച്ചത്. നിശ്ചിത അകലത്തിൽ മുസല്ലകളിട്ട് വിശ്വാസികൾ ഇരുന്നു. പെരുന്നാൾ നമസ്‌കാരത്തിനും ഖുത്ബക്കും മുമ്പായി നടന്ന തക്ബീർ ചൊല്ലലിന് ഉസ്താദുമാരും മഹല്ല് കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി. നമസ്‌കാരത്തിന് ആശ്ലേഷങ്ങളും കൂടിച്ചേരലുകളുമില്ലാതെയാണ് വിശ്വാസികൾ മസ്ജിദുകൾ വിട്ടത്. Read on deshabhimani.com