ബാലികയെ ബലാത്സംഗം ചെയ്തയാൾക്ക്‌ 40 വർഷം കഠിനതടവും പിഴയും

സന്തോഷ്


 കുന്നംകുളം  എട്ടുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 40 വർഷം കഠിന തടവും 1,50, 000 -രൂപ പിഴയും ശിക്ഷ. വലപ്പാട്  കഴിമ്പ്രം  കരീപറമ്പിൽ  സന്തോഷിനെയാണ്‌  (45) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ  ശിക്ഷിച്ചത്‌.  2019 നവംബറിലാണ്‌  കേസിനാസ്പദമായ സംഭവം.  കുട്ടിയുടെ രക്ഷിതാക്കൾ വലപ്പാട് പൊലീസിൽ  നൽകിയ പരാതിയെ തുടർന്ന്‌ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ)   കെ എസ്‌  ബിനോയിയും അഡ്വ. അമൃതയും ഹാജരായി.18 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും  തൊണ്ടിമുതലുകളും  ഹാജരാക്കി.     വലപ്പാട് പൊലിസ്  സബ് ഇൻസ്പെക്ടറായിരുന്ന കെ സി രതീഷാണ്‌ കേസ് രജിസ്റ്റർ ചെയ്തതത്. വലപ്പാട് സബ് ഇൻസ്‌പെക്ടർ വി പി അരിസ്റ്റോട്ടിൽ തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.  വലപ്പാട്  ഇൻസ്‌പെക്ടർ ആയിരുന്ന കെ സുമേഷ്  അന്വേഷണം  പൂർത്തിയാക്കി  കുറ്റപത്രം സമർപ്പിച്ചു. Read on deshabhimani.com

Related News