കുട്ടനാട്ടിലെ റോഡുകൾക്ക്‌ 29.16 കോടി



മങ്കൊമ്പ് കുട്ടനാട്ടിലെ വിവിധ റോഡുകളുടെ നവീകരണത്തിനും പുനർനിർമാണത്തിനും 29.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.  മുഴുവൻ റോഡുകളുടെയും പുനർനിർമാണവും നവീകരണവും സമയബന്ധിതമായി പൂർത്തിയാക്കും. റിബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ 22.28 കോടിയുടെയും പൊതുമരാമത്തുവകുപ്പിന് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 6.71 കോടിയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.  രാമങ്കരി എസി കോളനി - വേഴപ്രാ ചർച്ച് റോഡിന്റെ പുനർ നിർമാണത്തിന്‌ 3.6 കോടി രൂപയുടെ ഭരണാനുമതിയായി. തുറമുഖം, ജലവിഭവം, തദ്ദേശഭരണവകുപ്പ് എന്നിവയ്‌ക്ക്‌ റോഡുകളുടെയും നടപ്പാതകളുടെയും നവീകരണം ആവശ്യപ്പെട്ട് സമർപ്പിച്ച പദ്ധതികളുടെ പരിശോധന പൂർത്തിയാകുന്നതായും എംഎൽഎ അറിയിച്ചു.   Read on deshabhimani.com

Related News