ആടിയും പാടിയും 
കുരുന്നുകൾ

ചെമ്പിലോട് മെട്ട അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം


കണ്ണൂർ സെൽഫിയെടുത്തും ആടിയും പാടിയും അങ്കണവാടിയിലെ ആദ്യ ദിനം ആഘോഷമാക്കി കുരുന്നുകൾ. പായസവും മിഠായിയും സമ്മാനങ്ങളും നൽകി അങ്കണവാടി പ്രവർത്തകരും  പ്രവേശനോത്സവം ഗംഭീരമാക്കി. ഈ വർഷത്തെ പ്രവേശനോത്സവം ചിരിക്കിലുക്കം  പേരിലാണ് സംസ്ഥാനമൊട്ടാകെ വർണാഭമായി ആഘോഷിച്ചത്.   ജൂൺ അഞ്ചുവരെ നീളുന്ന  പ്രവേശനോത്സവത്തിൽ  അങ്കണക്കൂട്ടം, ഗൃഹാങ്കണ സംഗമം, പ്രകൃതി നടത്തം, ആടാം പാടാം, ചമയം, ഡ്രൈ ഡേ തുടങ്ങി വിവിധ പരിപാടികളാണ് നടക്കുന്നത്. പുതുതായി വന്ന കുട്ടികൾക്കെല്ലാം കളർ പെൻസിലും പുസ്തകമടങ്ങിയ വെൽക്കം കിറ്റും മധുരവും സമ്മാനങ്ങളും നൽകിയാണ് സ്വീകരിച്ചത്.   ഓരോ അങ്കണവാടികളിലും സെൽഫി കോർണർ സെറ്റ് ചെയ്ത് രക്ഷിതാക്കൾക്കൊപ്പവും കുട്ടികൾ തനിച്ചും സെൽഫിയെടുത്തു.    പ്രവേശനോത്സവത്തിന്റെ സുന്ദര കാഴ്ചകൾ പകർത്താൻ ചിലയിടങ്ങളിൽ  ഫോട്ടോഗ്രഫി മത്സരവും  സംഘടിപ്പിച്ചു.   Read on deshabhimani.com

Related News