മയിലാട്ടുംപാറയിൽ കാട്ടാനകളിറങ്ങി

കാട്ടാനകളിറങ്ങി നശിപ്പിച്ച പൂവൻവാഴത്തോട്ടം


പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനകളിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. വ്യാഴം പുലർച്ചെ രണ്ടോടെ കിഴക്കേക്കുടിയിൽ മാത്തുണ്ണിയുടെ പറമ്പിലാണ് ആറ് ആനകളുടെ കൂട്ടം ഇറങ്ങിയത്.  സോളാർ വൈദ്യുതി വേലി തകർത്ത് ഇറങ്ങിയ ആനകളെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തുരത്താനായത്.  മാത്തുണ്ണിയുടെ 400 ഓളം പൂവൻ വാഴകൾ ആനകൾ നശിപ്പിച്ചു, ഡെപ്യൂട്ടി റേഞ്ചർ ടി കെ ലോഹിതാക്ഷന്റ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി  നടപടി  സ്വീകരിച്ചു. വാഴകൃഷി കൂടുതലുള്ള മേഖലകളിൽ നൈറ്റ് ഡ്യൂട്ടിക്ക് കൂടുതൽ വാച്ചർമാരെ ഏർപ്പെടുത്തിയിട്ടുള്ളതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനകൾ തകർത്ത വൈദ്യുതി വേലിയുടെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. Read on deshabhimani.com

Related News