റെസ്ക്യൂ ബോട്ടുകൾ പരിശോധിച്ചു

സ്‍പീഡ് റെസ്‍ക്യൂ ബോട്ടുകൾ കണ്ടെയ്നർ ലോറികളിൽ നിന്ന്‌ ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്നു


ആലപ്പുഴ ജലായശങ്ങളിൽ രക്ഷാപ്രവർത്തനം സുഗമമാക്കാൻ ആലപ്പുഴയിൽ എത്തിച്ച സ്പീഡ് റെസ്ക്യൂ ബോട്ടുകളുടെ പരിശോധന പൂർത്തിയായി. കണ്ടെയ്നർലോറിൽനിന്ന് ക്രെയിൻ ഉപയോഗിച്ച് ഇറക്കിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംസ്ഥാനത്തെ ജലാശയങ്ങൾ കൂടുതലായുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്നിരക്ഷാ സേനക്ക് ഇനി കൈമാറും.  ആദ്യഘട്ടത്തിൽ അനുവദിച്ച 14 എണ്ണത്തിൽ ആറെണ്ണമാണ്  പരിശോധിച്ചത്. ബാക്കി എട്ടെണ്ണം അടുത്ത ദിവസങ്ങളിലെത്തും. ഓരേസമയം  എട്ടുപേർക്ക് വരെ ഇരിക്കാനുള്ള സൗകര്യമുണ്ട്. 10 മുതൽ 12 വരെ നോട്ടിക്കൽ മൈൽ സ്പീഡാണുള്ളത്. നേരത്തെയുണ്ടായിരുന്ന റെസ്ക്യൂ ബോട്ടുകളെക്കാൾ വേഗം കൂടുതലാണ്‌. 40 എച്ച്പി എൻജിനും സ്റ്റിയറിങും സെൽഫ് സ്റ്റാർട്ടുമുണ്ട്. താഴ്ന്നപ്രദേശങ്ങളിലെ ദുരിതാശ്വാസപ്രവർത്തനത്തിന് ഏറെ സഹായകരമാണിത്‌. കഴിഞ്ഞദിവസം എത്തിയ അഞ്ച് റബ്ബർ ഡിങ്കികൾക്ക് പുറമേയാണിത്. Read on deshabhimani.com

Related News