ബത്തേരി കോഴക്കേസ്‌; കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള ശബ്‌ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്‌



കൽപ്പറ്റ > ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും തമ്മിലുള്ള ശബ്‌ദ‌രേഖ പരിശോധിക്കാൻ കോടതി ഉത്തരവ്‌. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇരുവരും ഒക്ടോബർ 11 ന് കൊച്ചി കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്‌ദ‌ സാമ്പിളുകൾ നൽകണമെന്നാണ് ഉത്തരവ്. പൊലീസ് നൽകിയ അപേക്ഷയിലാണ്‌ അനുമതി നൽകിയത്. ബത്തേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നതിന്റെ ശബ്‌ദരേഖയാണ് പ്രസീത അഴീക്കോട് പുറത്തുവിട്ടത്. Read on deshabhimani.com

Related News