സ്വർണത്തിന്റെ ആവശ്യം 4 ശതമാനം ഇടിഞ്ഞു



കൊച്ചി >  നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകതയിൽ നാലുശതമാനം ഇടിവ്. പ്രാദേശികവില ഉയർന്നുനിന്നതുമൂലം ഇന്ത്യയിൽ സ്വർണാഭരണങ്ങളുടെ ആവശ്യകതയിൽ ഈ കാലയളവിൽ എട്ടുശതമാനം കുറവുണ്ടായി. മുൻവർഷം രണ്ടാം പാദത്തിൽ 1008 ടണ്ണായിരുന്നു സ്വർണത്തിന്റെ ആഗോള ആവശ്യകതയെങ്കിൽ ഈ വർഷം 964 ടണ്ണായി കുറഞ്ഞു. സ്വർണാഭരണങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ മുൻവർഷത്തെ 519 ടണ്ണിൽനിന്ന് രണ്ടുശതമാനം ഇടിഞ്ഞ് 510 ടണ്ണിലെത്തി.  എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) ഉണ്ടായ കുറവാണ് മുൻ വർഷത്തേക്കാൾ സ്വർണത്തിന്റെ ആവശ്യകത കുറയാൻ കാരണമായതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. Read on deshabhimani.com

Related News