06 July Sunday

കാട്ടാനയുടെ കാല്‍ച്ചുവട്ടില്‍നിന്നാണ് രക്ഷപ്പെട്ടത്

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024
തൊടുപുഴ 
മൻസൂർ ഇപ്പോഴും ഞെട്ടലിലാണ്, കലിയിളകിയ കാട്ടാനയുടെ കാല്‍ച്ചുവട്ടില്‍നിന്ന് എങ്ങനെയോ രക്ഷപ്പെട്ടത് വിവരിക്കുമ്പോൾ ഉള്ളിലെ ആന്തൽ മുഖത്തും തെളിഞ്ഞു. ഒപ്പം പ്രിയപ്പെട്ട അയൽവാസിയുടെ മരണം അറിഞ്ഞ വിഷമവും. പശുവിനെ കൊണ്ടുവരാനാണ് അമർ വിളിച്ചതനുസരിച്ച് ഒപ്പം പോയത്. പശുവിനെ കാണാവുന്ന ദൂരത്തെത്തിയിരുന്നു. പെട്ടെന്നാണ് ഇഞ്ചക്കാട്ടിൽനിന്ന് രണ്ട് ആനകൾ ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തത്. അമർ അൽപ്പം മുന്നിലായാണ് നടന്നത്. ആനയെ കണ്ടയുടൻ ഓടി. കണ്ണടച്ചുതുറക്കുന്ന നേരത്തിനുള്ളിൽ അമറിനെ ആനകളിലൊന്ന് തട്ടി നിലത്തിട്ടു. മറ്റേയാന എന്റെ നേർക്കും പാഞ്ഞെത്തി. പേടിച്ച് താനും നിലത്തുവീണു. ആനയുടെ കാല്‍ച്ചുവട്ടിൽനിന്ന് എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. വലതുകാലിൽ ആന ചവിട്ടി. കണ്ണുകൾ മറഞ്ഞുപോകുന്നതുപോലെ തോന്നിയിരുന്നു. ഇടയ്‍ക്ക് അമറിന്റെ കരച്ചിലും കേട്ടു. അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് താൻ ഉരുണ്ട് കയറിയത്. വള്ളി പടർപ്പുകൾക്കിടയിലൂടെ നിരങ്ങി നീങ്ങി. ആന പരിസരത്ത് അൽപ്പനേരം നിന്നിരുന്നു. പോകുന്നതുവരെ ശ്വസമടക്കിപ്പിടിച്ച് ജീവൻ കൈയിലേന്തി കിടന്നു. പോയെന്ന് ഉറപ്പായതോടെ നിരങ്ങി സമീപമുള്ള പറമ്പിലെത്തി. 
    കരച്ചിൽ കേട്ട് ആരൊക്കെയോ അടുത്തേക്കോടിയെത്തിയെന്ന്‌ മനസൂർ പറഞ്ഞു. ​ഗൾഫിൽ ഇലക്‍ട്രിക്കൽ ജോലി ചെയ്യുന്ന ബ്ലാങ്കരയിൽ ബി എം മൻസൂർ (41) മൂന്ന് മാസമായി അവധിക്ക് നാട്ടിലെത്തിയിട്ട്. ഉടനെ തിരിച്ചുപോകാനിരിക്കുകയായിരുന്നു. ഇയാളുടെ വലതുകാലിന് മൂന്ന് ഒടിവുണ്ട്. ഇടതുകാലിനും പരിക്കുണ്ട്. മരിച്ച അമറിന്റെ വീടിന് രണ്ട് വീട് അപ്പുറമാണ് മൻസൂറിന്റെ വീട്. വര്‍ഷങ്ങളായി പരിചയമുള്ളവര്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top