ശിവസേന വക്താവ് സഞ്‌ജയ് റാവുത്തിന് ഇഡി നോട്ടീസ്
ന്യൂഡൽഹി മഹാരാഷ്‌ട്രയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങൾക്കിടെ ശിവസേന നേതാവായ സഞ്ജയ് റാവത്ത് എംപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. പത്രചവ്‌ൽ മേഖലയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചൊവ്വ പകൽ 11ന് മുംബൈയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസ്. എന്നാൽ, അലിബാഗിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകില്ലെന്ന് റാവത്ത് പ്രതികരിച്ചു. ശിവസേന വിമതരെപ്പോലെ ഗുവാഹത്തിക്ക് പോകില്ല. അറസ്റ്റ് ചെയ്യാൻ ഇഡിയെ വെല്ലുവിളിക്കുന്നതായും റാവത്ത് ട്വീറ്റ് ചെയ്തു. ഏക്‌നാഥ് ഷിൻഡെയുടെയും ബിജെപിയുടെയും അട്ടിമറിശ്രമങ്ങളെ ഉദ്ധവിനൊപ്പം ചെറുക്കുന്നതിനാലാണ് റാവത്തിനെതിരെ 12 വർഷംമുമ്പുള്ള കേസിൽ ഇഡി ഇപ്പോൾ നോട്ടീസയച്ചതെന്ന് ശിവസേന പ്രതികരിച്ചു. പത്രചവ്‌ലിലെ 672 കുടുംബത്തിന് ഫ്ലാറ്റ് നിർമിക്കാൻ സ്വകാര്യകമ്പനിക്ക് ഭൂമി കെെമാറിയതിൽ അഴിമതിയുണ്ടെന്നാണ് കേസ്. റിയൽ എസ്റ്റേറ്റ് കമ്പനി ഡയറക്ടർമാരിൽ ഒരാളും റാവത്തിന്റെ സുഹൃത്തുമായ പ്രവീൺ റാവത്ത് 100 കോടി രൂപ കൈപ്പറ്റിയെന്നും ഇതിൽ 83 ലക്ഷം രൂപ റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് ആരോപണം. I just came to know that the ED has summoned me. Good ! There are big political developments in Maharashtra. We, Balasaheb's Shivsainiks are fighting a big battle. This is a conspiracy to stop me. Even if you behead me, I won't take the Guwahati route. Arrest me ! Jai Hind! pic.twitter.com/VeL6qMQYgr — Sanjay Raut (@rautsanjay61) June 27, 2022 Read on deshabhimani.com