സിപിഐ എം തൃശൂർ, കാസർകോട്‌ ജില്ലാ സമ്മേളനങ്ങൾ ഇന്ന്‌ തുടങ്ങും



തൃശൂർ/കാഞ്ഞങ്ങാട്‌ > സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തൃശൂർ, കാസർകോട്‌ ജില്ലാ സമ്മേളനങ്ങൾ വെള്ളിയാഴ്‌ച തുടങ്ങും. പൂർണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ മൂന്ന്‌ ദിവസത്തെ സമ്മേളനം. തൃശൂർ സമ്മേളനം തൃശൂർ  ഇൻഡോർ സ്‌റ്റേഡിയത്തിൽ (കെ വി പീതാംബരൻ, കെ വി ജോസ്‌ നഗർ) വെള്ളി രാവിലെ 10ന്‌  പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. 23ന്‌ വൈകിട്ട്‌  അഞ്ചിന്‌ നടക്കുന്ന വെർച്വൽ പൊതുസമ്മേളനം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.  23ന്‌ ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും.  അനുബന്ധ പരിപാടികൾ പൂർണമായും ഒഴിവാക്കിയാണ്‌ സമ്മേളനം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ,  എ കെ ബാലൻ,  കെ രാധാകൃഷ്‌ണൻ,  എം സി ജോസഫൈൻ,  സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കും.  കാസർകോട്‌ ജില്ലാ സമ്മേളനം മടിക്കൈയിലെ അമ്പലത്തുകരയിൽ (കെ ബാലകൃഷ്ണൻ നഗറിൽ) വെള്ളി രാവിലെ 10ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളനവും അനുബന്ധപരിപാടികളും ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News