രാജാക്കാട്
ചുനയംമാക്കൽ ജലപാതം മാരിവില്ലായി പതിക്കുന്നു. മുതിരപ്പുഴയാറിൽ ശ്രീനാരായണപുരത്തോട് ചേർന്നാണ് ചുനയംമാക്കൽ കുത്ത് സ്ഥിതി ചെയ്യുന്നത്. ജലത്തുള്ളികൾ സൂര്യപ്രകാശംതട്ടി മഴവില്ലായി വീഴുന്നതും അപൂർവ കാഴ്‌ചയാണ്. മഴയിൽ അരുവികൾ ജലസമൃദ്ധമായതോടെ വെള്ളച്ചാട്ടവും കൂടുതൽ ദൃശ്യഭംഗി കൈവരിച്ചു. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മയിൽ ചുനയംമാക്കൽ കുത്ത് ടൂറിസം പദ്ധതി വികസനകുതിപ്പിലാണ്.
സഞ്ചാരികൾക്കായി നിർമിക്കുന്ന പൊതുകക്കൂസിന്റെ നിർമാണവും അവസാനഘട്ടത്തിലെത്തി. പഞ്ചായത്തംഗം ആന്റോയുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തിൽ ഇവിടെ റോഡ് നിർമിക്കുകയും ചെയ്തു. ദിവസേന നിരവധി ട്രക്കിങ് വാഹനങ്ങളിൽ ഇവിടേക്ക് സഞ്ചാരികളെത്തുന്നുണ്ട്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനടക്കം സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്ത് എട്ടുലക്ഷം രൂപ ഫണ്ട് അനുവദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..