25 April Thursday

കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു അടിപൊളി ‘Girls' Trip’

ലക്ഷ്മീദേവി സി എസ്Updated: Monday Oct 28, 2019
ഇത്തവണത്തെ എന്‍റെ യാത്ര ഒരു ‘Girls' Trip’ ആയിരുന്നു, ഞാനും സുഹൃത്തുക്കളായ നിരജ്ഞന സുമ, അഞ്ചു എന്നിവര്‍ ചേര്‍ന്നായിരുന്നു യാത്ര;ലക്ഷദ്വീപിലേക്ക്. ആദ്യം എങ്ങനെ ലക്ഷദ്വീപിലേക്ക് നമുക്ക് പോകുവാൻ സാധിക്കും എന്നതിനെക്കുറിച്ച് ഒരു ചെറു വിവരണം നൽകാം. എന്നിട്ടാകാം എന്‍റെ അവിടത്തെ അനുഭവങ്ങൾ.

ലക്ഷദ്വീപിൽ പോകുന്നോ? ചില കർശന നിബന്ധനകളും നിയമങ്ങളും ഇപ്പോഴും നിലനില്ക്കുന്നതിനാൽ മറ്റ് ദ്വീപുകൾ പോലെ ടൂറിസം വല്ലാതെ വാണിജ്യവൽക്കരിക് പ്പെട്ടിട്ടില്ലാത്ത മനോഹരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. നിങ്ങൾ ലക്ഷദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിസ പോലുള്ള എൻട്രി പെർമിറ്റ് (Entry Permit) ആവശ്യമാണ്. ഇതിനായി നിങ്ങളുടെ താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (Clearance Certificate) അപേക്ഷ നൽകേണ്ടതാണ്. ഇതിനുള്ള അപേക്ഷാ ഫോം ഓൺലൈനിൽ ലഭ്യമാണ്.

അപേക്ഷയോടൊപ്പം ID പ്രൂഫും 3 Passport Size ഫോട്ടോ എന്നിവയും നൽകണം. ഇങ്ങനെ ലഭിക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും, എൻട്രി പെർമിറ്റ് (Entry Permit) ഫോം പൂരിപ്പിച്ചതും (ഇതും online ൽ ലഭിക്കും) കൊച്ചി വെല്ലിംഗ്ടൺ ഐലânലെ Lakshadweep Administrate ഓഫീസിൽ നല്കി 50 രൂപ ഫീസും അടച്ചാൽ Entry Permit ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന Entry Permit ലക്ഷദ്വീപിൽ എത്തിയാൽ അവിടുത്തെ Station House Officer ക്ക് സമർപ്പിക്കേണ്ടതാണ്.

കൊച്ചിയിൽ നിന്നും ആഴ്ചയിൽ ആറു ദിവസം Air India യുടെ വിമാന സർവീസ് ലക്ഷദ്വീപിലേക്കുണ്ട്. ഒരു മണിക്കൂർ കൊണ്ട് ദ്വീപിലെത്താം. ഏകദേശം 12,000 രൂപയാണ് രണ്ടു ഭാഗത്തേക്കുമുള്ള ടിക്കറ്റു നിരക്ക്. കുറച്ചു പേർക്കു മാത്രം സഞ്ചരിക്കാൻ പറ്റുന്ന                    ഒരു ചെറുവിമാനമാണിത്. ലഗ്ഗേജpകൾ കഴിവതും കുറച്ചു കൊണ്ടു പോകുക.  ലക്ഷദ്വീപിലെ അഗത്തി ഐലânലാണ് വിമാനത്താവളം. കൊച്ചിയിൽ നിന്ന് കപ്പൽ മാർഗവും ദ്വീപി ലെത്താം. ഏകദേശം 15 മണിക്കൂർ വേണ്ടി വരും.


കുറച്ചു ഹോം സ്റ്റേകളും ചെറിയ റിസോർട്ടുകളുമാണിവിടുള്ളത്. ഇത് ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. മറ്റ് ദ്വീപുകളിലാണ് റിസോർട്ട് ബുക്കുചെയ്യുന്നതെങ്കിൽ ബോട്ടു മാർഗം പോകേണ്ടതാണ്. കാലാവസ്ഥ ഏകദേശം കേരളത്തിtâതു തന്നെയാണ്. മഴക്കാലം കഴിവതും യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണവും കേരളത്തോട് സാമ്യമുള്ളതു തന്നെ.  ഭാഷ മലയാളമാണ്.  ഇംഗ്ലീഷും വശമുണ്ട്.  വളരെ നല്ല ആതിഥേയരാണ്.

കടലുമായി ബന്ധപ്പെട്ട് വാട്ടർ സ്പോർട്ടുകളായ സ്കൂബാ, സ്നോർക്കലിംഗ്, വിൻഡ് സർഫിങ്ങ്, കയാക്കിങ്ങ്, കനോയിംഗ്, ഫിഷിങ്ങ് തുടങ്ങിയവbvs¡ല്ലാം ധാരാളം അവസരങ്ങളുണ്ടnവിടെ. കുടുംബമായും, കൂട്ടുകാരുമായും, സോളോയായും വളരെ ആസ്വദിക്കാൻ പറ്റുന്ന ഒരു കടലോര വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ്.  ശരിക്കും ഒരു Untouched Beautiful Island. ഇനി എന്റെ  ലക്ഷദ്വീപ് അനുഭവങ്ങൾ പങ്കുവെയ്ക്കാം.
കൊച്ചിയിൽ നിന്നും വിമാനമാർഗ്ഗമാണ് ഞാൻ അഗത്തിയിലെത്തിയത്. വിമാനത്താ വളത്തിന് തൊട്ടടുത്തു തന്നെയുള്ള സുഹൃത്ത് ഷമീമിsâ ‘കോറൽ പാരഡൈസ്’ എന്ന റിസോർട്ടാണ് താമസത്തിനായി ബുക്കു ചെയ്തിരുന്നത്. വളരെ മനോഹരമായ, വൃത്തിയുള്ള, സൗകര്യങ്ങളോടു കൂടിയ ചെറിയ ചെറിയ കോട്ടേജുകളാണ് കോറൽ പാരഡൈസ്.

ഒരു വിളിപ്പാടകലെ ഇരുവശത്തും പച്ച കലർന്ന നീലക്കടൽ. ദ്വീപിനെ പ്രതിരോധി ക്കാനെന്നവണ്ണം ചുറ്റും ഒരേ ഉയരത്തിൽ പവിഴപ്പറ്റുകൾ. വെള്ള മണൽത്തീരം ഒരു കിന്നരി പോലെ. കാഴ്ചകൾ ആസ്വദിച്ചിരിക്കുമ്പോൾ മത്സ്യവിഭവങ്ങളുമായി സ്വാദിഷ്ടമായ ഊണു തയ്യാർ. അല്പനേരത്തിനകം സ്കൂബാ ഡൈവിംഗ് സംവിധാനവുമായി ദാവൂദും സംഘവും എത്തി. ഓക്സിജൻ മാസ്ക്കും കടലിനടിയിൽ അത്യാവശ്യം ഉപയോഗിക്കേണ്ട ആംഗ്യ ഭാഷയും വശമാക്കി കടലിനടിയിലേക്ക്.

സ്ക്കൂബ ആദ്യമായിട്ടായതിനാൽ നല്ല ഭയമുണ്ടായിരിന്നുവെങ്കിലും ഷമീം ധൈര്യം തന്നതോടെ ഞങ്ങൾക്ക് ആവേശമായി. പുറമേ കണ്ട കാഴ്ചകളൊന്നുമല്ലാന്ന് കടലിനടിയിൽ എത്തിയപ്പോഴാണ് മനസ്സിലായത്. വിവിധതരം നിറങ്ങളുള്ള ചെടികളും ആനിമൽ പ്ലാനറ്റ് ചാനലിൽ മാത്രം കണ്ടിട്ടുള്ള തരം കടൽ ജീവികളും, കടൽക്കുതിരകളും, ജെല്ലിഫിഷും, വർണ്ണ മത്സ്യക്കൂട്ടങ്ങളും. മുകളിൽ നിന്ന് സൂര്യരശ്മികൾ താഴേക്ക് ഒലിച്ചിറങ്ങുന്നത് കാണാൻ നല്ല ഭംഗിയാണ്. നീമോ മത്സ്യക്കൂട്ടത്തോടൊപ്പം ഞങ്ങളും.


ചെറുതും വലുതുമായ ദ്വീപുകളാണ് ഇവിടുള്ളത്. അടുത്ത ദിവസം രാവിലെ ബോട്ടിൽ ബങ്കാരത്തിലേക്കും അവിടുന്ന് തിണ്ണക്കരയിലേക്കും. താരതമ്യേന ചെറുതും മനോഹരവുമായ ഒരു ദ്വീപാണ് തിണ്ണക്കര. വേലിയിറക്ക സമയത്ത് ഇവിടെ എത്തിയതു കാരണം ഏകദേശം അരക്കിലോമീറ്റർ ബോട്ട് മാറ്റിനിർത്തി കടലിലൂടെ കരയിലേക്ക് നടന്നു കയറിയത് ഒരു അനുഭവമായിരിന്നു. ഇവിടുത്തെ ഹോം സ്റ്റേയിലൊന്നിൽ ഞങ്ങൾക്കുള്ള ഭക്ഷണം മുൻകൂട്ടി പറഞ്ഞ പ്രകാരം ഒരുക്കിയിരുന്നു.


തെങ്ങിൻ നിന്നുള്ള ‘മീര’ എന്ന കരിക്കിൻ വെള്ളം പോലത്തെ പാനീയം സ്വാദിഷ്ടമാണ്. അതുപോലെ നിരവധി തേങ്ങാ വിഭവങ്ങളും. മലയാളമാണ് ഭാഷയെങ്കിലും അവർ തമ്മിൽ നീട്ടിയും കുറുക്കിയും പ്രത്യേക രീതിയിലാണ് സംസാരിക്കുന്നത്. അത്യാവശ്യം ഇംഗ്ലീഷും ഇവർക്കറിയാം. ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ വിരുന്നു വരുന്ന ഒരിടമാണ് തിണ്ണക്കര. പക്ഷികൾ ഭയമില്ലാതെ കടലിലും തീരത്തുമായി ഉല്ലസിച്ച് പറന്നുയരുന്നത് കാണാൻ നല്ല രസമാണ് .

ഞങ്ങളോടൊപ്പം സുഹൃത്ത് ഷമീമും നിവാസികളായ അമീർ, ഫൈസി, അക്രം തുടങ്ങിയവരും എയർപോർട്ടു ജീവനക്കാരനായ രാകേഷും, പിന്നെ ബോട്ടു ജീവനക്കാരും. ഓടുന്ന ബോട്ടിൽ ചൂണ്ടയിട്ട് മീൻപിടിക്കാൻ ഞങ്ങൾക്കും അവസരം ലഭിച്ചു. കടലിsâ  ഒത്ത നടുക്കെത്തിയപ്പോൾ അമീറും ഷമീമും ഞങ്ങളെ സ്നോർക്കലിംഗിന് കടലിൽ ഇറങ്ങാൻ അവസരം നല്കി. ഒരു ബഹുനില മന്ദിരത്തിനു മുകളിൽ നിന്ന് താഴേക്ക് നോക്കുന്നതു പോലെ ഉള്ള അനുഭവമാണ് സ്നോർക്കലിംഗ് സമ്മാനിച്ചത്.  വല്ലാത്ത അതിസാഹസികമായ ഒരനുഭവ മായിരുന്നത്.
 
തിരികെ റിസോർട്ടിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ  സ്വർണ്ണനിറം മുഴുവൻ ഉരുക്കി ഒഴിച്ചപോലെ തിളങ്ങുന്ന കടൽ. ഇതെല്ലാം കാണാനും ആസ്വദിക്കാനും അവസരം ഒരുക്കിത്തന്നുവെങ്കിലും തങ്ങളുടെ തീരവും കടലും ഏറെ കരുതലോടെയാണ് ഇവർ കാത്തു സൂക്ഷിക്കുന്നത്.

NB : ഭംഗിയുള്ള പവിഴപ്പുറ്റുകളോ കടലിലെ അമൂല്യ വസ്തുക്കളോ പെട്ടിയിൽ കയറ്റി കൊണ്ടുവരാൻ ശ്രമിച്ചാൽ അവിടെ കുറ്റവാളികൾ ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുന്ന ഒരു ജയിലുണ്ട്. അത് നിങ്ങളായിരിക്കും ഉദ്ഘാടനം ചെയ്യുന്നത്.



regards,
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top