19 April Friday

നഷ്ടമായത്‌ ചങ്കുകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

രക്ഷപ്പെട്ട എൽസ്ബയും ജെയിനും അപകടത്തെപ്പറ്റി വിവരിക്കുന്നു


കൊച്ചി
നെറ്റിയിലേറ്റ പരിക്കിനേക്കാൾ വേദനയിലാണ്‌ മണീട്‌ പാറമുറ്റത്തിൽ എൽസബ. ഇണപിരിയാത്ത കൂട്ടിൽനിന്നാണ്‌ മൂന്നുപേരെ ഈ പത്താംക്ലാസുകാരിക്ക്‌ നഷ്ടമായത്‌. ആരക്കുന്നും വാലടി പുത്തൻപുരയിൽ ജയിനും അവൾക്കൊപ്പം സ്‌ക്കൂൾമുറ്റത്ത്‌ വാടിതളർന്നിരുന്നു. ജയിൻ പിൻസീറ്റിലും എൽസബ നടുവിലുമാണ്‌ ബസിലിരുന്നത്‌. എൽസബയുടെ തൊട്ടുമുന്നിലായിരുന്നു മരിച്ച ദിയയും എൽനയും.

അങ്കമാലിക്കുസമീപത്തെ പെട്രോൾ പമ്പിനടുത്തുവച്ച്‌ എല്ലാവരും ഭക്ഷണം പങ്കിട്ടു കഴിച്ചു. അത്‌ കഴിഞ്ഞ്‌ ഏറെ വൈകുംമുമ്പേ അപകടം നടന്നു.
എൽസബയുടെ അച്ഛൻ സൈമൺ ബസേലിയോസ്‌ വിദ്യാനികേതൻ സ്‌കൂളിലെ ബസ്‌ ഡ്രൈവറാണ്‌. എൽസബയ്‌ക്ക്‌ വടക്കഞ്ചേരി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം അമ്മ മേരിയെ വിവരമറിയിച്ചു.  ആശുപത്രിയിൽ ആദ്യം എത്തിയവരിൽ സൈമണും മേരിയും ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top