കൊച്ചി
"സച്ചിയുടെ സിനിമകൾ ഓരോന്നും ആ മനുഷ്യന്റെ സ്വപ്‌നങ്ങളായിരുന്നു. ഒരു സിനിമ കഴിഞ്ഞാൽ മറ്റൊരു സിനിമയിലേക്കുള്ള യാത്രയിലായിരുന്നു എന്നും സച്ചി. ഒരുദിവസം ദേശീയ അവാർഡ് വാങ്ങാൻ നമ്മൾ ഒന്നിച്ചുപോകുമെന്നു പലതവണ പറഞ്ഞിരുന്നു. അയ്യപ്പനും കോശിയും സിനിമയിലൂടെ നഞ്ചിയമ്മയെ ലോകം അറിയുമെന്നും സച്ചി പറഞ്ഞിരുന്നു'–- ദേശീയ അവാർഡ് പ്രഖ്യാപനമറിഞ്ഞ് സച്ചിയുടെ ഭാര്യ സിജി പ്രതികരിച്ചു.
" ലോകത്തോട് പറയാൻ കുറേ കഥകൾ ബാക്കിവച്ചാണ് സച്ചി അപ്രതീക്ഷിതമായി വിടവാങ്ങിയത്.സച്ചി നോട്ടുബുക്കിൽ എഴുതിവച്ച കുറേ കഥകളുണ്ട്. അതോടൊപ്പം ഞങ്ങളോട് പറഞ്ഞ കുറേ കാര്യങ്ങളുമുണ്ട്. അതെല്ലാം മനസ്സിൽ സൂക്ഷിച്ചുതന്നെയാണ് സച്ചിയുടെ കഥകൾ സിനിമയാക്കണമെന്ന മോഹത്തിലേക്ക് ഞങ്ങൾ യാത്ര ചെയ്യുന്നത്'–- സച്ചിയുടെ സഹോദരി സജിത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..