ചെമ്പിലോട് (കണ്ണൂർ)
കൺമുമ്പിൽ ഇളയച്ഛനും അമ്മൂമ്മയും അപ്പൂപ്പനും ഷോക്കേറ്റ് പിടയുന്നു. മനസ്സ് മരവിപ്പിക്കുന്ന കാഴ്‌ച. എന്നാൽ, ചെമ്പിലോട് മുതുകുറ്റി ചാലിൽ ഹൗസിൽ നന്ദൂട്ടൻ എന്ന ഒരു ഒമ്പതുകാരന് അങ്ങനെ മരവിച്ച് നിൽക്കാനായില്ല. ഷോക്കേറ്റവരെ ഓടിച്ചെന്ന് പിടിച്ച് അവരിൽ ഒരാളാകാൻ നന്ദൂട്ടൻ നിന്നില്ല. പെട്ടെന്ന് സ്‌കൂളിൽ നിന്നുകിട്ടിയ പ്രതിരോധ പാഠം ഓർത്തു. നേരെ പോയി മെയിൻ സ്വിച്ച് ഓഫ് ചെയ്‌തു.
ഒപ്പം അയൽക്കാരെ വിളിച്ചുവരുത്തി എല്ലാവർക്കും പ്രഥമ ശുശ്രൂഷയും നൽകി. ശനിയാഴ്‌ച വൈകിട്ട് നാലരയോടെയാണ് വീട്ടിലേക്കുള്ള വഴിയിൽ തൂക്കിയിട്ട ബൾബിൽനിന്ന് നന്ദൂട്ടന്റെ ഇളയച്ഛൻ ഷിജിലിന് ഷോക്കേൽക്കുന്നത്. രക്ഷിക്കാനെത്തിയ അമ്മ ഭാരതിക്കും അച്ഛൻ ലക്ഷ്മണനും ഷോക്കേറ്റു.
ഈ സമയമാണ് സമീപത്ത് കളിച്ചുകൊണ്ടിരുന്ന നന്ദൂട്ടൻ ഓടിയെത്തിയതും രക്ഷകനായതും. വലിയ അപകടത്തിൽനിന്ന് കുടുംബത്തെ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ട കുട്ടിയെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. മൗവ്വഞ്ചേരി യുപി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് നന്ദൂട്ടൻ എന്ന ദേവാനന്ദ്. ഷിബു–- പ്രജിത ദമ്പതികളുടെ മകനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..