തിരുവനന്തപുരം
മുഖ്യമന്ത്രിയുമായുള്ള പരിചയം തികച്ചും ഔദ്യോഗികമെന്നായിരുന്നു മാസങ്ങൾക്കുമുമ്പ് സ്വപ്‌ന സുരേഷ് പറഞ്ഞത്. 2022 ഫെബ്രുവരി അഞ്ചിന് മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു ഇത്. അതിൽനിന്ന്;
ചോദ്യം: മുഖ്യമന്ത്രിയുമായുള്ള പരിചയം എങ്ങനെയാണ്?
സ്വപ്‌ന: തികച്ചും ഒഫീഷ്യലാണ്.
ചോദ്യം: ശിവശങ്കർ സാർ വഴിയാണോ?
സ്വപ്‌ന: ശിവശങ്കർ സാറ് വഴി തന്നെയാണ് ഹോണറബിൾ ചീഫ് മിനിസ്‌റ്ററെ മീറ്റ് ചെയ്‌തിട്ടുള്ളത്. ക്ലിഫ് ഹൗസിലായാലും സെക്രട്ടറിയറ്റിലായാലും തികച്ചും ഒഫീഷ്യലായാണ് മീറ്റ് ചെയ്‌തിട്ടുള്ളത്.
ചോദ്യം: അദ്ദേഹത്തിന്റെ കുടുംബമായും പരിചയമുണ്ടായിരുന്നോ?
സ്വപ്‌ന: കുടുംബവുമായി എനിക്ക് അങ്ങനെ വലിയ പരിചയം ഒന്നുമില്ല. കുടുംബവുമായി ഒഫീഷ്യൽ ബന്ധവുമില്ല. ഇറ്റ്‌സ് ഒൺലി, ആ ഒരു റൂളറിന്റെ വിസിറ്റ് വന്നപ്പോഴേക്കും ഐ ഹാപ്പൻ റ്റു മീറ്റ് മാഡം കമല. അല്ലാതെ എനിക്ക് അവരുമായിട്ടൊന്നും ഒരു ബന്ധവുമില്ല.
ചോദ്യം: പ്രധാന ആരോപണം മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനടക്കം സ്വപ്‌ന പോയിരുന്നുവെന്നാണ്?
സ്വപ്‌ന: റോങ് ഇൻഫർമേഷൻ
ചോദ്യം: മകളുമായി പരിചയം ഉണ്ടായിരുന്നില്ല?
സ്വപ്‌ന: റോങ് ഇൻഫർമേഷൻ
ചോദ്യം: മന്ത്രിയായിരുന്ന കെ ടി ജലീൽ, അദ്ദേഹവുമായുള്ള ബന്ധം എങ്ങനെയായിരുന്നു?
സ്വപ്‌ന: ഒഫീഷ്യൽ
മനോരമ എഴുതി
തെളിവില്ലെന്ന്
‘വിദേശ കറൻസി കടത്ത്; മുഖ്യമന്ത്രിക്കും മുൻസ്‌പീക്കർക്കുമെതിരെ തെളിവില്ലെന്ന്’ മലയാള മനോരമ. 2021 ആഗസ്‌ത് നാലിന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഈ തലക്കെട്ടിൽ വാർത്ത കൊടുത്തത്. പ്രതികളുടെ മൊഴികൾക്കപ്പുറം തെളിവില്ലെന്ന് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കാരണം കാണിക്കൽ നോട്ടീസിൽ സൂചനയെന്നും ലേഖകന്റെ പേര് വച്ചെഴുതിയ വാർത്തയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..