02 May Thursday

ശേഷിപ്പുകൾ തിരഞ്ഞ്‌ ലൈല

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021


കൂട്ടിക്കൽ
സ്വന്തമായതെല്ലാം ഒരുനിമിഷംകൊണ്ട്‌ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ്‌ പാലത്തിങ്കൽ ഷംസുദ്ദീനും ഭാര്യ ലൈലയും. കൂട്ടിക്കൽ നഗരത്തിൽ പുഴയോരത്തുള്ള അവരുടെ വീട് ഇന്നൊരു അവശിഷ്ടക്കൂമ്പാരം മാത്രമാണ്‌. കുത്തിയൊലിച്ച്‌ വന്ന വെള്ളത്തിൽ ഇവരുടെ വീട്‌ തകർന്നടിഞ്ഞു.

കുടുംബത്തോടൊപ്പം സമീപത്തെ ഉയർന്ന ഭാഗത്ത്‌ കയറിനിന്നതുകൊണ്ട്‌ മാത്രമാണ്‌ ഇവർ രക്ഷപ്പെട്ടത്‌. രണ്ടാൾ പൊക്കത്തിൽ ഉയർന്ന വെള്ളത്തിന്റെ കരയിൽ സ്‌തബ്‌ധരായി നിൽക്കാനേ ഇവർക്ക്‌ കഴിഞ്ഞുള്ളൂ. ഭർത്താവ്‌ ഷംസുദ്ദീനൊപ്പം തകർന്നടിഞ്ഞ വീട്ടിൽനിന്ന്‌ ശേഷിപ്പുകൾ തിരയുകയാണ്‌ ലൈല. ആധാർ കാർഡടക്കം സുപ്രധാനമായ എല്ലാ കടലാസുകളും നഷ്ടമായതായി ഇവർ പറഞ്ഞു. സമീപത്തുള്ള സ്‌കൂളിലാണ്‌ കുടുംബം ശനിയാഴ്‌ച രാത്രി കഴിച്ചുകൂട്ടിയത്‌. ഭക്ഷണം അയൽവാസി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top