ന്യൂയോർക്ക് > അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ബലാത്സംഗ പരാതിയുമായി അമേരിക്കൻ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഇ ജീൻ കാരോൾ.
ലൈംഗികാതിക്രമം നടന്നാൽ സമയപരിധി നോക്കാതെതന്നെ നിയമനടപടി സ്വീകരിക്കാൻ ഇരകൾക്ക് അവകാശം നൽകുന്ന അഡൽട്ട് സർവൈവേഴ്‌സ് ആക്‌ട് പ്രകാരമാണ് ഇപ്പോഴത്തെ പരാതി. വ്യാഴാഴ്‌ചയാണ് ഈ നിയമം പ്രാബല്യത്തിൽവന്നത്. 27 വർഷംമുമ്പ് ന്യൂയോർക്കിൽവച്ച് ട്രംപ് പീഡിപ്പിച്ചെന്നാണ് 78കാരിയുടെ പരാതി.
2019ൽ ജീൻ കാരോൾ ട്രംപിനെതിരെ പരാതി നൽകിയപ്പോൾ ട്രംപ് കാരോളിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെ കാരോൾ നൽകിയ മാനനഷ്‌ടകേസ് ഫെബ്രുവരി ആറിന് കോടതി പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..