25 April Thursday

സമുദ്രത്തിന്റെ 30 ശതമാനം സംരക്ഷിതമേഖലയാക്കും ; ഐക്യരാഷ്‌ട്ര സംഘടനാ 
 നേതൃത്വത്തിൽ 
 കരാറിന്‌ ധാരണ

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023


ന്യൂയോർക്ക്‌
2030 ഓടെ സമുദ്രത്തിന്റെ മുപ്പത്‌ ശതമാനം സംരക്ഷിത മേഖലയാക്കാൻ ലക്ഷ്യമിട്ട്‌ അന്താരാഷ്‌ട്ര കരാർ. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്ര സംഘടന ആസ്ഥാനത്ത് 38 മണിക്കൂർ നീണ്ട ചർച്ചകൾക്കുശേഷമാണ്‌ കരാറിന്‌ ധാരണയായത്‌. 10 വർഷമായി തുടരുന്ന ആലോചനകൾക്ക്‌ ഒടുവിലാണ്‌ കരാറായത്‌. സമുദ്രത്തിലെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്‌ കരാർ.

സമുദ്രസംരക്ഷണത്തിനായി ഇതിന്‌ മുൻപ്‌ 1982ലാണ്‌ വിവിധ രാജ്യങ്ങൾ അന്താരാഷ്‌ട്ര കരാറിൽ ഒപ്പുവയ്‌ക്കുന്നത്‌. നിലവിൽ സമുദ്രത്തിന്റെ 1.2 ശതമാനം മാത്രമാണ്‌ സംരക്ഷിക്കപ്പെടുന്നത്‌. പരിസ്ഥിതി മലിനീകരണം, കപ്പൽ ഗതാഗതം, അമിതമായ മീൻപിടിത്തം തുടങ്ങിയവമൂലം ഏകദേശം 10 ശതമാനം സമുദ്രജീവികൾ വംശനാശ ഭീഷണി നേരിടുന്നതായാണ്‌ റിപ്പോർട്ട്‌. ഈ സാഹചര്യത്തിലാണ്‌ പുതിയ കരാർ. കരാർ പ്രകാരം സംരക്ഷിത പ്രദേശങ്ങളിൽ കപ്പൽ ഗതാഗതത്തിനും മീൻപിടിത്തത്തിനും ആഴക്കടൽ ഖനനത്തിനും നിയന്ത്രണങ്ങൾ വരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top