25 April Thursday

സൈനിക അട്ടിമറി : സുഡാനില്‍ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

videograbbed image


വാഷിങ്‌ടൺ
സൈനിക അട്ടിമറിയെത്തുടർന്ന്‌ സുഡാനുള്ള സഹായം നിർത്തിവച്ച്‌ അമേരിക്ക. രാജ്യത്ത്‌ പൂർണ സിവിലിയൻ സർക്കാർ സാധ്യമാക്കാനുള്ള നടപടികൾക്കായി നൽകിവന്ന 70 കോടി ഡോളറിന്റെ (5250 കോടി രൂപ) സഹായമാണ്‌ നിർത്തിയത്‌.

ജനാധിപത്യ പുനഃസ്ഥാപനം ആവശ്യപ്പെട്ട്‌ സുഡാനിൽ പ്രതിഷേധം തുടരുന്നു.  റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. കമ്യൂണിസ്‌റ്റ്‌ പാർടി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്തു. ശനിയാഴ്ച വമ്പിച്ച ജനപങ്കാളിത്തത്തോടെ റാലി നടത്തുമെന്ന്‌ പ്രക്ഷോഭകർ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഖാർത്തൂമിൽ സൈന്യം തിങ്കളാഴ്ച നാല്‌ പ്രക്ഷോഭകരെ വെടിവച്ച്‌ കൊന്നിരുന്നു. പ്രധാനമന്ത്രിയും രണ്ട്‌ മന്ത്രിമാരുമുൾപ്പെടെയുള്ള പ്രധാന നേതാക്കൾ ഇപ്പോഴും സൈനിക തടവിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top