കൊളംബോ
സാധാരണനിലയിൽ ഒരുദിവസം വേണ്ടിവരുന്നതിൽ കുറവ് പെട്രോൾമാത്രമേ രാജ്യത്തുള്ളൂവെന്ന് ശ്രീലങ്കൻ ഊർജമന്ത്രി കാഞ്ചന വിജെശേഖര. അടുത്ത ലോഡ് എത്താൻ രണ്ടാഴ്ചയിലേറെ എടുക്കും. രാജ്യത്ത് 12,774 ടൺ ഡീസലും 4061 ടൺ പെട്രോളും മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞയാഴ്ചമുതൽ രാജ്യത്ത് ഇന്ധനം നൽകുന്നത് അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..