മോസ്‌കോ
റഷ്യയുടെ കോവിഡ് വാക്‌സിൻ സ്‌പുട്‌നിക് വികസിപ്പിച്ച ശാസ്‌ത്രജ്ഞരിൽ ഒരാളായ ആന്ദ്രേ ബോടികോവ് (47) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സ്വന്തം അപ്പാർട്ട്‌മെന്റിൽ കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരു യുവാവ് പിടിയിലായി. ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപിഡമോളജി ആൻഡ് മൈക്രോ ബയോളജിയിലെ ഗവേഷകനായിരുന്നു ആന്ദ്രേ ബോടികോവ്. ബോടികോവ് ഉൾപ്പെടെ 18 ശാസ്‌ത്രജ്ഞരാണ് 2020ൽ സ്‌പുട്‌നിക് വാക്‌സിൻ വികസിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..