25 April Thursday

അറുതിയില്ലാതെ നരകജീവിതം ; 
രോഹിൻഗ്യൻ വംശഹത്യക്ക് 5 വർഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 26, 2022


ധാക്ക
മ്യാൻമറിലെ രോഹിൻഗ്യൻ മുസ്ലിങ്ങളുടെ വംശഹത്യക്കും  കൂട്ടപ്പലായനത്തിനും അഞ്ച്‌ വർഷം. 2017 ആഗസ്‌ത്‌ 25നാണ്‌ രാഖിനെ പ്രവിശ്യയില്‍ ആയുധധാരികളും പട്ടാളവും രോഹിൻഗ്യൻ മുസ്ലിങ്ങളെ ആക്രമിച്ചത്‌. മുന്നൂറോളം ഗ്രാമങ്ങളിലെ വീടുകൾക്ക്‌ തീയിട്ടു. നൂറോളം പേർ കൊല്ലപ്പെട്ടു. ഏഴര ലക്ഷത്തിലധികം രോഹിൻഗ്യകളാണ്‌ ബംഗ്ലാദേശിലെ വെള്ളപ്പൊക്ക സാധ്യതയുള്ള ക്യാമ്പുകളിലേക്കും ചേരികളിലേക്കും പലായനം ചെയ്തത്‌.

ബംഗ്ലാദേശിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ കുടുപലോങ്ങിൽ രോഹിൻഗ്യൻ വിഭാഗക്കാർ വ്യാഴാഴ്‌ച പ്രകടനം നടത്തി. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ്‌ രാജ്യങ്ങളിലും രോഹിൻഗ്യൻ അഭയാർഥികളുണ്ട്‌. അഭയാർഥി ക്യാമ്പുകളിൽ നരകതുല്യ ജീവിതമാണ്‌ ഇവർ നയിക്കുന്നത്.
സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക്‌ മടങ്ങണമെന്നാണ്‌ രോഹിൻഗ്യൻ അഭയാർഥികളുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top