ന്യൂയോര്‍ക്ക് > അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒരുലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ മണപ്പെട്ടവര്‍ക്കായി ആദ്യ പേജ് മാറ്റിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്. വൈറസ് ബാധിച്ച് മരണമടഞ്ഞ ആളുകളുടെ പേരുകളുടെ ഒരു നീണ്ട പട്ടികയ്ക്കായാണ് ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ചത്തെ മുഴുവന്‍ ഒന്നാം പേജും നീക്കിവച്ചിരിക്കുന്നത്.
'യുഎസ് മരണങ്ങള്‍ 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം' എന്ന ആറ് കോളം തലക്കെട്ടിനൊപ്പമാണ് 1000 പേരുടെ ഒറ്റവരിയിലുള്ള മരണവാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇവിടത്തെ 1,000 പേരുകള്‍ മണസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത് പക്ഷേ ഒന്നും കേവലം അക്കങ്ങള്‍ മാത്രമല്ല. - അവര്‍ കുറിച്ചു. 40 വര്‍ഷത്തിനിടെ പത്രത്തില്‍ ഗ്രാഫിക്‌സ് മാത്രമുള്ള പേജുകള്‍ ഉണ്ടായിരുന്നിട്ടും ചിത്രങ്ങളില്ലാത്ത മുന്‍പേജുകളൊന്നും ഉണ്ടായിരുന്നതായി തനിക്ക് ഓര്‍മയില്ലെന്ന് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ടോം ബോഡ്‌കിന്‍ പറഞ്ഞു.
നഷ്ടപ്പെട്ട ജീവിങ്ങളുടെ വിശാലതയും വൈവിധ്യവും അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാധാരണ ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാഫിക്‌സ് എന്നിവയുടെ സ്ഥാനത്ത് മരണപ്പെട്ടവരുടെ പട്ടിക മാത്രം നല്‍കിയതെന്ന് ഗ്രാഫിക്‌സ് ഡെസ്‌കിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിമോണ്‍ ലാന്‍ഡണ്‍ അഭിപ്രായപ്പെട്ടു.
രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് അമേരിക്ക. ശനിയാഴ്ച വൈകുന്നേരം വരെ, 97,048 മരണങ്ങളും 16 ലക്ഷം വൈറസ് കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..