ജറുസലേം
അൽ അഖ്‌സ പള്ളിയിൽ വീണ്ടും ഇസ്രയേൽ പൊലീസിന്റെ അതിക്രമം. വെള്ളിയാഴ്‌ച പള്ളിയിൽ ഇസ്രയേൽ പൊലീസ് നടപടിയില്‍ 42 പലസ്തീൻകാർക്ക് പരിക്കേറ്റു. 22 പേർ ആശുപത്രിയിലാണ്.
അൽ അഖ്‌സ സമീപമുള്ള ജൂത ആരാധനാ സ്ഥലത്തേക്കുൾപ്പെടെ ആളുകൾ കല്ലെറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഇസ്രയേൽ പൊലീസിന്റെ വാദം. പൊലീസ് കണ്ണീർവാതവും റബർ വെടിയുണ്ടകളും പ്രയോഗിച്ചു. രണ്ടാഴ്‌ചയ്‌ക്കിടെ മുന്നൂറോളം പലസ്തീൻകാർക്കാണ് അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ അക്രമത്തില്‍ പരിക്കേറ്റത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..