കൊളംബോ
ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പമ്പിലുണ്ടായ സംഘര്‍ഷത്തെ പ്രതിരോധിക്കാന്‍ വെടിയുതിര്‍ത്ത് ശ്രീലങ്കന്‍ സൈന്യം. ശനിയാഴ്ച രാത്രിയില്‍ പമ്പിലെ പെട്രോള്‍ തീര്‍ന്നത് ബൈക്ക് യാത്രികന്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
കൊളംബോയില്‍നിന്ന് 365 കിലോമീറ്റര്‍ അകലെയുള്ള വിസുവമാടിലാണ് വെടിവയ്‌പ്പുണ്ടായത്. അക്രമികള്‍ സൈന്യത്തിനും സൈനിക ട്രക്കിനും നേരെ കല്ലെറിഞ്ഞതായി സൈനിക വക്താവ് നിളന്ത പ്രേമരത്നെ പറഞ്ഞു.
പെട്രോളിനും മണ്ണെണ്ണയ്ക്കും ക്ഷാമം രൂക്ഷമായതും നീണ്ട ക്യൂ തുടരുന്നത് പലപ്പോഴും വാക്കേറ്റത്തിനിടയാക്കിയതോടെയും പമ്പുകളുടെ സുരക്ഷ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..