ബീജിങ്
ഏഴ് കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചൈനീസ് സ്‌ത്രീയ്ക്ക് വധശിക്ഷ. ലാവോ റോങ്‌സി(47)നാണ് കോടതി വധശിക്ഷ വിധിച്ചത്. 1996–-99 കാലഘട്ടത്തിൽ അന്നത്തെ കാമുകനുമായി ചേര്‍ന്ന് കവർച്ച, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയവ നടത്താൻ ഗൂഢാലോചന നടത്തി. ഇവരുടെ എല്ലാ പൗരാവകാശങ്ങളും എടുത്തുകളഞ്ഞ കോടതി സ്വത്ത് കണ്ടുകെട്ടാനും ഉത്തരവിട്ടു.
കാമുകന്‍ ഫായുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയുമായിരുന്നു. ഏഴ് കൊലപാതകത്തില്‍ അഞ്ചിലും ലാവോ നേരിട്ട് പങ്കെടുത്തു. വലിയ തുക കൊള്ളയടിച്ചു. 1999ൽ പിടിക്കപ്പെട്ട ഫായ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഒളിവില്‍പോയ ഇയാളെ 2019 നവംബറില്‍ അറസ്റ്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..