വാഷിങ്‌ടൺ
വിവാഹം കഴിഞ്ഞ് അമേരിക്കയിൽ എത്തിയതുമുതൽ ഗാർഹിക പീഡനത്തിന് ഇരയായതായി ബിഹാറുകാരി. കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം പീഡിപ്പിച്ചു. മാർച്ച് ഒന്നിനാണ് ഭർത്താവിനൊപ്പം യുഎസിൽ എത്തിയത്. ഫ്രഡി മാക് കമ്പനിയിലാണ് ഭർത്താവിന് ജോലി. വിർജീനിയയിലെ അപ്പാർട്‌മെന്റിലായിരുന്നു താമസം. ഉപദ്രവം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി.
യുവതിയുടെ അച്ഛനമ്മമാർ ഭർത്താവിന്റെ അച്ഛനോട് സഹായം ആവശ്യപ്പെട്ടെങ്കിലും മകളെ തിരിച്ചയക്കണമെങ്കിൽ സ്‌ത്രീധനം നൽകാൻ ആവശ്യപ്പെട്ടു. പൊലീസിന്റെ സഹായത്തോടെയാണ് യുവതി വീട്ടിൽനിന്ന് രക്ഷപ്പെട്ടത്. കേന്ദ്രസർക്കാരിനും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർക്കും പരാതി അയച്ചിട്ടുണ്ട്.
യുവതിയുടെ ഭർത്താവ് ആരോപണം നിഷേധിച്ചു.സിയാറ്റിലിലെ ബന്ധുവിന്റെ വീട്ടിൽ കഴിയുന്ന യുവതി അമേരിക്കയിൽ വിവാഹം കഴിഞ്ഞെത്തുന്ന യുവതികളുടെ പ്രശ്‌നങ്ങളിൽ ഇടപടുന്ന സംഘടനകളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഫെയർഫാക്‌സ് കൗണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..