ഐക്യരാഷ്ട്രകേന്ദ്രം
സിറിയൻ ജനതയുടെ 70 ശതമാനത്തിനും അടിയന്തര സഹായം ആവശ്യമെന്ന് ഐക്യരാഷ്ട്ര സംഘടന. രാജ്യത്തെ 1.53 കോടി പേർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്‌തുക്കളും എത്തിക്കണമെന്നാണ് കണക്കാക്കുന്നത്. 12 വർഷത്തെ ആഭ്യന്തരയുദ്ധം എല്ലാ ജില്ലയിലും അതിദരിദ്രരെ സൃഷ്ടിച്ചതായും യുഎൻ അറിയിച്ചു.
സിറിയയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ 540 കോടി സഹായം വേണമെന്ന് യുഎൻ ഭക്ഷ്യപരിപാടി പറഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ പത്ത് ശതമാനം മാത്രമാണ് സമാഹരിക്കാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..