04 December Monday

മൊറോക്കോ ഭൂകമ്പം: മരണം 2012 ആയി

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023


റബറ്റ്‌
വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2000 കഴിഞ്ഞു. 2012 പേർ കൊല്ലപ്പെടുകയും 2059 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ 1404 പേരുടെ നില ഗുരുതരമാണ്‌. പല മേഖലകളിലും എത്തിച്ചേരാനാകാത്തത്‌ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. രാജ്യത്ത്‌ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് മൊറോക്കൻ സൈന്യം സഞ്ചാരയോഗ്യമാക്കി. വെള്ളി രാത്രി 11.11നാണ്‌ 6.8 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം ഉണ്ടായത്‌. 19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി.

വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ലോക പൈതൃക പദവിയുള്ള നഗരമായ മരാക്കേഷിന് 71 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി അറ്റ്‌ലസ് പർവതനിരകളിലെ ഇഖിൽ ആണ്‌ പ്രഭവകേന്ദ്രം. അൽ ഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയതെന്ന്‌ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. തൊട്ടുപിന്നിൽ തരൂഡന്റ് പ്രവിശ്യയാണ്. ചരിത്ര നഗരമായ മാരാകേഷിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും മരണം കുറവാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top