ന്യൂയോർക്ക്
അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റായിരുന്നു പെൻസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ ആക്രമിച്ചപ്പോൾ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടേണ്ടി വന്നു. ഇതോടെയാണ് ഇരുവര്‍ക്കും ഇടയില്‍ ഭിന്നത കൂടുതൽ രൂക്ഷമായത്.
ഫ്ലോറിഡ ഗവർണർ ഡി സാന്റിസ്, മുൻ യുഎൻ സ്ഥാനപതി നിക്കി ഹേലി എന്നിവർ ഉൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..