09 December Saturday

ഡാനിയേൽ ചുഴലിക്കാറ്റില്‍ തകര്‍ന്ന് ലിബിയ ; മരണം 20,000

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ഡർന
ഡാനിയേൽ ചുഴലിക്കാറ്റിനെ തുടർന്ന്‌ പ്രളയത്തില്‍ തകർത്ത കിഴക്കൻ തീരനഗരം ഡർനയിൽ മരണം 20,000 കടന്നേക്കാമെന്ന്‌ ലിബിയൻ അധികൃതർ. നിലവിൽ ആറായിരത്തിലധികം മൃതദേഹം ലഭിച്ചു. നിരത്തുകളിലും വീടുകളിലും മൃതദേഹങ്ങൾ ഇപ്പോഴും ചിതറിക്കിടക്കുന്നു. കടലിൽ മൃതദേഹങ്ങൾ ഒഴുകുന്നു. വരുംദിനങ്ങളിൽ ഇവ കൂടി ശേഖരിക്കുന്നതോടെ മരണം ഗണ്യമായി ഉയരുമെന്ന്‌ ഡർന മേയർ അബ്ദുൾമേനം അൽഘായ്‌ത്തി പറഞ്ഞു.

പ്രളയജലം ഇറങ്ങിയതോടെ നിരത്തുകൾ മുഴുവൻ മാലിന്യക്കൂമ്പാരമായി മാറി. മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ അഴുകി പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയുമുണ്ട്‌. പ്രധാന റോഡുകൾ ഉൾപ്പെടെ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർ നഗരത്തിലേക്ക്‌ എത്താൻ സമയമെടുക്കുന്നു.
ദുരന്തത്തിന്‌ മുമ്പ്‌ 90,000ൽപ്പരം ആളുകൾ വസിച്ചിരുന്ന ഡർനയിൽ പതിനായിരം പേരെ  കണ്ടെത്താനായിട്ടില്ല. ഭവനരഹിതരായ 30,000 പേർ താൽക്കാലിക ടെന്റുകളിലാണ്‌. ഇവർക്ക്‌ കുടിവെള്ളവും ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമം തുടരുന്നു.

പ്രകൃതിദുരന്ത മുന്നറിയിപ്പ്‌ സംവിധാനം ഫലപ്രദമായിരുന്നെങ്കിൽ ഇത്രയും മരണം സംഭവിക്കില്ലായിരുന്നെന്ന്‌ യു എൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, പ്രളയത്തിന്‌ 72 മണിക്കൂർ മുമ്പേ മുന്നറിയിപ്പ്‌ നൽകിയിരുന്നതായി ലിബിയൻ കാലാവസ്ഥാ ഏജൻസി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top