കാബൂൾ
അഫ്‌ഗാനിസ്ഥാനിൽ ഷിയ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മസാരെ ഷരീഫ് നഗരത്തിലുള്ള പള്ളിയിൽ പ്രാർഥനയ്‌ക്കിടയിലാണ് സ്‌ഫോടനമുണ്ടായത്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വ്യാഴാഴ്‌ച പുലർച്ചെ കാബൂളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഇതും ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. രണ്ടു ദിവസംമുമ്പ് ഇതേ പ്രദേശത്ത് സ്കൂളിലുണ്ടായ സ്‌ഫോടനത്തിൽ ആറ് കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..