കാബൂൾ
അഫ്‌ഗാനിസ്ഥാനിൽ സ്കൂളിൽ ഉൾപ്പെടെ മൂന്നിടത്ത് സ്‌ഫോടനം. കാബൂളിൽ അബ്‌ദുൾ റഹിം ഷഹീദ് ഹൈസ്കൂളിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ചാവേർ ആക്രമണം ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്കൂൾ പരിസരത്തേക്ക് ചാവേർ ഓടിക്കയറുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പരിക്കേറ്റവരിൽ ചിലർ ഗുരുതരാവസ്ഥയിലാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വക്താവ് പറഞ്ഞു. മുംതാസ് എഡ്യൂക്കേഷൻ സെന്ററിന് സമീപവും സ്‌ഫോടനമുണ്ടായി. ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല. സ്‌ഫോടനം നടന്ന പ്രദേശങ്ങൾ ഷിയ ഭൂരിപക്ഷമുള്ളവയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..