ടെൽ അവീവ്
ഇസ്രയേലിലെ അതിസുരക്ഷാ ജയിൽ ഗിൽബോയയിൽനിന്ന് ആറ് പലസ്തീൻ തടവുകാർ രക്ഷപ്പെട്ടു. ഇവർക്കായി വെസ്റ്റ് ബാങ്ക്, വടക്കൻ ഇസ്രയേൽ പ്രദേശങ്ങളിൽ തെരച്ചിൽ തുടരുന്നു. പൊലീസുകാർ റോഡുകൾ തടയുന്നതായും ജയിലിലെ 400 തടവുകാരെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതായും ഇസ്രയേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. ജയിലിലെ തുരങ്കത്തിൽക്കൂടി ബാഹ്യ സഹായത്തോടെയാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് അധികൃതർ പറയുന്നത്.
ഫത്താ പ്രസ്ഥാനത്തിന്റെ സായുധ വിഭാഗമായ അൽ അഖ്‌സ ബ്രിഗേഡ് തലവൻ സക്കറിയ സുബൈദി (46) ഉൾപ്പെടെ ഉള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്ലാമിക് ജിഹാദ്, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടവരെ അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..