ഗാസ
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വൃദ്ധൻ ഉൾപ്പെടെ പത്ത് പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ പോരാളികളുടെ ഒളിസങ്കേതമെന്ന് ആരോപിച്ച് നബ്ലസിലെ വീട്ടിലേക്ക് ഇസ്രയേൽ സൈന്യം വെടിവയ്ക്കുകയായിരുന്നു. എന്നാൽ, വീടിന് വെളിയിൽനിന്ന് പിടികൂടിയാണ് എഴുപത്തിരണ്ടുകാരനെ വെടിവച്ചുകൊന്നതെന്ന് പലസ്തീൻ അധികൃതർ ആരോപിച്ചു. മണിക്കൂർ നീണ്ട വെടിവയ്പിൽ നൂറിലധികം പേർക്ക് വെടിയേറ്റു.
ഈവർഷം ഇതുവരെ അമ്പതിലേറെ പലസ്തീൻകാരെയാണ് ഇസ്രയേൽ സൈന്യം വധിച്ചത്. പലസ്തീൻകാർ നടത്തിയ ആക്രമണത്തിൽ 11 ഇസ്രയേൽകാരും കൊല്ലപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..