ജക്കാർത്ത
ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 268 ആയി. മരിച്ചവരിൽ തകർന്നടിഞ്ഞ മതപഠനകേന്ദ്രത്തിലെ നിരവധി വിദ്യാർഥികളും ഉൾപ്പെടുന്നു. വിവിധയിടത്തായി 151 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 1083 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മുന്നൂറിലധികം പേരുടെ പരിക്ക് ഗുരുതരം.
സിയാഞ്ചുർ മേഖലയിൽ തിങ്കൾ പകലുണ്ടായ ഭൂകമ്പത്തിൽ വീടുകളും വമ്പൻ കെട്ടിടങ്ങളും തകർന്നു. സിയാഞ്ചുറിന് വടക്കുപടിഞ്ഞാറ് സിജേദിൽ ഗ്രാമത്തിലുൾപ്പെടെ വലിയ മണ്ണിടിച്ചിലുണ്ടായി. റോഡുകളും പാലങ്ങളും വലിയതോതിൽ തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..