ജക്കാര്‍ത്ത> ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 129 മരണം. ഇന്തോനേഷ്യയില്‍ കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് സംഭവമുണ്ടായത്.
ലംഗിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം. പെര്‍സെബയ 3-2 ന് മത്സരം ജയിച്ചു. പിന്നാലെയാണ് തോറ്റ ടീമിന്റെ ആരാധകര്‍ ഇരച്ചു കയറിയത്.
കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടത്.180ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. മത്സരത്തിനുശേഷം കാണികള്‍ സ്റ്റേഡിയത്തില്‍ ഇരച്ച് എത്തിയതിനു പിന്നാലെ പൊലീസ് തണ്ണീര്‍വാതകം പ്രയോഗിച്ചതാണ് ദുരന്തത്തിനു കാരണമായത് എന്നാണ് വിവരം. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..