മനാമ
ഹജ്ജ് തീർഥാടകർ മിനായിലെ ജംറയിൽ കല്ലേറ് കർമം തുടങ്ങി. അറഫ സംഗമശേഷം മുസ്ദലിഫയിൽ രാപ്പാർത്ത് മിനാ താഴ്‌വരയിൽ തിരിച്ചെത്തിയ തീർഥാടകരാണ് ശനിയാഴ്ച കല്ലേറ് നടത്തിയത്.
ഇനിയുള്ള മൂന്നു ദിവസം ഇവർ മിനായിൽ താമസിച്ച് കല്ലേറ് നിർവഹിക്കും. ശനി രാവിലെ പ്രധാന ജംറയായ ജംറത്തുൽ അഖ്ബയിലായിരുന്നു ആദ്യദിന കല്ലേറ് കർമം. തുടർന്ന് മക്കയിൽ മസ്ജിദുൽ ഹറമിൽ ത്വവാഫുൽ ഇഫാദയും നിർവഹിച്ചു.
സൗദിയടക്കമുള്ള ആറ് ഗൾഫ് രാജ്യം ശനിയാഴ്ച ബലിപെരുന്നാൾ ആഘോഷിച്ചു. മക്ക, മദീന ഹറം പള്ളികളിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ലക്ഷക്കണക്കിനു വിശ്വാസികൾ സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..