അങ്കാര> തുര്‍ക്കിയിലെ മതവിദ്യാലയങ്ങളെക്കുറിച്ച് തമാശപറഞ്ഞ പോപ് താരത്തെ ജയിലിലടച്ചു. ഗുല്‍സന്‍ ചൊളകോളുവിനെയാണ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് 46-കാരിയായ ഗായികയുടെ പേരില്‍ കേസ് എടുത്തത്.
ഏപ്രിലില്‍ ഈസ്താംബൂളില്‍ നടന്ന പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്. സഹഗായകരിലൊരാളുടെ വൈകൃതസ്വഭാവം ചെറുപ്പത്തില്‍ മതവിദ്യാലയത്തില്‍ പഠിച്ചതുകൊണ്ടാണെന്നാണ് ഗുല്‍സന്‍ പറഞ്ഞത്. സംഗീത വേദികളിലെ വേഷവിധാനത്തിന്റെയും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെയും പേരില്‍ നേരത്തേ മുതല്‍ത്തന്നെ ഗുല്‍സന്‍ മൗലികവാദികളുടെ കണ്ണിലെ കരടായിരുന്നു.
ഇവരെ അറസ്റ്റുചെയ്തതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..