ടോക്യോ
ഡീകമീഷൻ ചെയ്യാൻ തീരുമാനിച്ച ഫുക്കുഷിമ ആണവനിലയത്തിൽനിന്ന് ഈവർഷംതന്നെ ആണവജലം കടലിലേക്ക് തുറന്നുവിടുമെന്ന് ജപ്പാൻ. അയൽരാജ്യങ്ങളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് നീക്കം.പത്തുലക്ഷത്തിൽപ്പരം ലിറ്റർ ആണവജലമാണ് തുറന്നുവിടുക. ജലത്തിലെ ആണവകണങ്ങളുടെ അളവ് അനുവദനീയമായതോതില്‍ എത്തിയെന്നാണ് ജപ്പാന്റെ വാദം. ജലം തുറന്നുവിടാമെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെയും നിലപാട്.
പസഫിക് ഐലൻഡ് ഫോറം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികല്‍ ജപ്പാന്റെ നീക്കത്തിനെതിരെ രംഗത്തുണ്ട്. മേഖലയിലെ മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്.2011 മാർച്ച് 11ന് വടക്കുകിഴക്കൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിലാണ് ഫുക്കുഷിമ ദായ്‌ചി ആണവനിലയം തകർന്നത്. മൂന്ന് റിയാക്ടറിൽ വെള്ളം കയറി. മേഖലയിൽനിന്ന് 1.5 ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. നിലയം ഡീകമീഷൻ ചെയ്യാന്‍ നാല് പതിറ്റാണ്ടോളമാകുമെന്നാണ് വിലയിരുത്തല്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..