ടൊറന്റോ / ന്യൂയോർക്ക്> യുഎസ് ക്യാനഡ അതിർത്തിയിൽ കൈകുഞ്ഞുൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബം മഞ്ഞിൽ പുതഞ്ഞുമരിച്ചു. കനേഡിയൻ അതിർത്തി നഗരമായ എമേഴ്‌സണിനടുത്താണ് അപകടം. മരിച്ച നാലുപേരുടെ പൗരത്വം ക്യാനഡയിലെ ഇന്ത്യൻ സ്ഥാനപതി അജയ് ബിസാരിയ സ്ഥിരീകരിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും ഇന്ത്യൻ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചതായും അദ്ദേഹം അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബുധൻ രാവിലെ കുടുംബം അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതാണെന്ന് മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) വൃത്തങ്ങൾ അറിയിച്ചു. ഇവിടെ മൈനസ് പൂജ്യം ഡിഗ്രിയിലും താഴെയാണ് താപനില.അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ക്യാനഡയിലെയും യുഎസിലെയും ഇന്ത്യൻ സ്ഥാനപതിമാരോട് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..