മോണ്ട്റീല്‍
നയതന്ത്രരഹസ്യങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ അമേരിക്കന്‍ ചാരസംഘടന വേട്ടയാടിയ എഡ്വേർഡ് സ്‌നോഡന് അഭയം നൽകിയ നാല് ശ്രീലങ്കൻ അഭയാർഥികൾക്ക് ക്യാനഡയില്‍ അഭയം.
ഹോങ്‍കോങ്ങിൽ അഭയാർഥികളായി കഴിയുകയായിരുന്ന ഇവർ വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ചൊവ്വാഴ്ച ക്യാനഡയിലെത്തി. ഹോങ്‍കോങ്ങിൽ തങ്ങുന്നത് സുരക്ഷിതമല്ലെന്നു കാട്ടി അഭയത്തിനായി അഞ്ചുവര്‍ഷംമുമ്പ് ക്യാനഡയെ സമീപിച്ചിരുന്നു.
സ്‌നോഡന് അഭയം നൽകിയവരിൽ ഇവരും ഉണ്ടായിരുന്നെന്ന് 2016ല്‍ പുറത്തിറങ്ങിയ സ്‌നോഡൻ എന്ന സിനിമയിലാണ് വെളിപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് 2019ല്‍ ക്യാനഡ അഭയം നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..